സർപ്രൈസ്!!! സർപ്രൈസ്!!!
എന്റെ ജീവിതത്തിലെ ഒരിക്കലും നടക്കാത്ത മനോഹരമായ ഒരു സ്വപ്നമുണ്ട്..
അതിതാകുന്നു..
ഒരു ദിവസം നിനച്ചിരിക്കാതെ കതവിൽ ഒരു മുട്ട്..തുറന്നു നോക്കുമ്പോൾ ഒരു ഫ്ലിപ്കാർട്ടേ..ട്ടൻ...അതാ എനിക്കൊരു സർപ്രൈസ് പാഴ്സൽ!!! അത് കയ്യിൽ വാങ്ങി അങ്ങേരു തരുന്ന പ്രമാണ പത്രത്തിൽ ഒപ്പുമിട്ടു കൊടുത്ത് കതകടച്ച് മുറിയിൽ കയറി നെഞ്ചിടിപ്പോടെ അത് തുറക്കുമ്പോൾ കുറെ പുസ്തകങ്ങൾ.. ഹോ...
ഈ സ്വപ്നം ഞാൻ മാസത്തിൽ അഞ്ചു തവണ വീതം എന്റെ മിസ്റ്റർ. നിയതിയോട് പറയും.."ഞാനിവൾക്കൊരു സർപ്രൈസ് ഗിഫ്റ്റ് പോലും വാങ്ങി കൊടുത്തില്ലല്ലോ" എന്നോർത്ത് കുറ്റബോധം കൊണ്ട് നീറി അപ്പൊ തന്നെ ഫ്ലിപ്കാർട്ടിൽ സൈൻ ഇൻ ചെയ്തു കയറുമെന്ന് ഞാൻ കരുതിയ സഹധർമ്മണൻ അപ്പൊ കൂളായി.."എടീ, നിനക്ക് ഏത് ബുക്ക് വേണം?? പറ..ഞാനതിന്റെ പി.ഡി.എഫ് ഇപ്പ തന്നെ ഇ-ബുക്ക് റീഡറിലിട്ടു തരാം.."
ഹും..പിന്നേ..ആർക്കു വേണം പി.ഡി.എഫ്?? എനിക്ക് ഒരു പുസ്തകം പുസ്തകമായി തന്നെ വേണം..അതും സർപ്രൈസ്..അത് തുറക്കുമ്പോഴുള്ള മഷി മണം, ആദ്യത്തെ പേജിൽ പേരെഴുതി അതിനെ എന്റെതാക്കുന്ന സുഖം..തിരിഞ്ഞും മറിഞ്ഞും കിടന്നുള്ള വായന..കൂടെ കിടത്തിയുള്ള ഉറക്കം..ഒരു പുസ്തക പ്രസാധകന്റെ മോളോട് എങ്ങനെ ഇത് പറയാൻ തോന്നി എന്ന ഭാവത്തോടെ ഞാൻ തിരിഞ്ഞു നടന്നിട്ട് സ്വയം പറയും "ഹും..ഉറങ്ങാൻ കിടക്കുമ്പോ ഒരു ബെഡ് ടൈം സ്റ്റോറി പറഞ്ഞു തരാൻ പറയുമ്പോ അതീന്നു രക്ഷപെടാൻ യൂ ടൂബീന്നു കുഞ്ഞികഥകൾ ഡൌണ്ലോഡ് ചെയ്ത് വെച്ച് ഇയർ ഫോണീ കൂടെ കേൾപ്പിക്കുന്ന മഹാനല്ലേ നീ..നിന്നോടിതു പറഞ്ഞ എന്നെ വേണം തല്ലാൻ.."
എന്തായാലും എന്റെ പ്രാർത്ഥന ഓണ്ലൈൻ തമ്പുരാൻ കേട്ടു..ഒരു ദിവസം നട്ടുച്ചക്കു ഒരു ഫ്ലിപ്കാർട്ടേട്ടൻ എന്റെ വാതിലിൽ മുട്ടി..സർപ്രൈസ്!!! സർപ്രൈസ്!!!..ഞാൻ കതകു തുറന്നു..സാമാന്യം വലിപ്പമുള്ള ഒരു പാഴ്സൽ..."ഹോ..എത്ര ബുക്ക് കാണും?? ഇനി ബുക്ക് തന്നെ അല്ലെ??"
ഇമ്മാതിരി, 'അപ്പം തിന്നാൽ പോര കുഴിയും എണ്ണണം' എന്ന വാശിയോടെ "പേടിക്കണ്ട, ഇങ്ങു തന്നോളൂ" എന്ന മുഖഭാവവുമായി ഞാൻ നിൽക്കുമ്പോൾ പാഴ്സൽ കയ്യിൽ വെച്ചു തന്ന് അയാൾ പറഞ്ഞു.."അപ്പുറത്തെ വീട്ടിലെ മാടത്തിന്റെയാ..അവരവിടില്ല..ഇവിടെ തരാൻ പറഞ്ഞു.."..
തകർന്നു തരിപ്പണമായ ഹൃദയത്തോടെ ഞാൻ അത് ഏറ്റു വാങ്ങി..പിന്നെ ഒട്ടും വൈകിയില്ല..ഞാൻ വീടും പൂട്ടി പുറത്തിറങ്ങി ഒറ്റ നടപ്പ്..ആദ്യം കണ്ട ബുക്ക് ഷോപ്പിൽ കേറി ആദ്യം കണ്ട "ഹാഫ് ഗേൾഫ്രണ്ടും" വാങ്ങി (ഓ പിന്നേ, നൂറ്റി നാല്പ്പത്തി അഞ്ചു രൂപക്ക് ക്ലാസ്സിക് എടുത്തു വച്ചിരിക്കുന്നു അവിടെ) തിരിച്ചു വന്നു..
രാത്രി കെട്ടിയോൻ: "ഇതായിരുന്നോ..??ഇത് നേരത്തെ തന്നെ അങ്ങ് വാങ്ങിച്ചാ പോരാരുന്നോ??"
ഞാൻ: "അല്ല, ഞാനൊരു സർപ്രൈസിനു കാത്തിരുന്നതാ... ഉച്ചക്കതു ആവശ്യത്തിനു കിട്ടി.."
വാൽകഷണം: ഞാൻ സെന്റിയടിച്ച് ആർക്കെങ്കിലും വെളിവ് കേടു തോന്നി വല്ല പുസ്തകവും വാങ്ങിച്ച് ഇങ്ങോട്ടേക്കു അയച്ചു തരീപ്പിക്കാനുള്ള സൈകൊളജിക്കൾ മൂവാണിത് എന്ന് ശത്രുക്കൾ പറഞ്ഞു പരത്തിയാൽ എനിക്ക് മറുപടി ഉണ്ട്.. "അതിനു ഞാനെന്റെ അഡ്രസ്സ് തന്നിട്ടില്ലല്ലോ..." :P
എന്റെ ജീവിതത്തിലെ ഒരിക്കലും നടക്കാത്ത മനോഹരമായ ഒരു സ്വപ്നമുണ്ട്..
അതിതാകുന്നു..
ഒരു ദിവസം നിനച്ചിരിക്കാതെ കതവിൽ ഒരു മുട്ട്..തുറന്നു നോക്കുമ്പോൾ ഒരു ഫ്ലിപ്കാർട്ടേ..ട്ടൻ...അതാ എനിക്കൊരു സർപ്രൈസ് പാഴ്സൽ!!! അത് കയ്യിൽ വാങ്ങി അങ്ങേരു തരുന്ന പ്രമാണ പത്രത്തിൽ ഒപ്പുമിട്ടു കൊടുത്ത് കതകടച്ച് മുറിയിൽ കയറി നെഞ്ചിടിപ്പോടെ അത് തുറക്കുമ്പോൾ കുറെ പുസ്തകങ്ങൾ.. ഹോ...
ഈ സ്വപ്നം ഞാൻ മാസത്തിൽ അഞ്ചു തവണ വീതം എന്റെ മിസ്റ്റർ. നിയതിയോട് പറയും.."ഞാനിവൾക്കൊരു സർപ്രൈസ് ഗിഫ്റ്റ് പോലും വാങ്ങി കൊടുത്തില്ലല്ലോ" എന്നോർത്ത് കുറ്റബോധം കൊണ്ട് നീറി അപ്പൊ തന്നെ ഫ്ലിപ്കാർട്ടിൽ സൈൻ ഇൻ ചെയ്തു കയറുമെന്ന് ഞാൻ കരുതിയ സഹധർമ്മണൻ അപ്പൊ കൂളായി.."എടീ, നിനക്ക് ഏത് ബുക്ക് വേണം?? പറ..ഞാനതിന്റെ പി.ഡി.എഫ് ഇപ്പ തന്നെ ഇ-ബുക്ക് റീഡറിലിട്ടു തരാം.."
ഹും..പിന്നേ..ആർക്കു വേണം പി.ഡി.എഫ്?? എനിക്ക് ഒരു പുസ്തകം പുസ്തകമായി തന്നെ വേണം..അതും സർപ്രൈസ്..അത് തുറക്കുമ്പോഴുള്ള മഷി മണം, ആദ്യത്തെ പേജിൽ പേരെഴുതി അതിനെ എന്റെതാക്കുന്ന സുഖം..തിരിഞ്ഞും മറിഞ്ഞും കിടന്നുള്ള വായന..കൂടെ കിടത്തിയുള്ള ഉറക്കം..ഒരു പുസ്തക പ്രസാധകന്റെ മോളോട് എങ്ങനെ ഇത് പറയാൻ തോന്നി എന്ന ഭാവത്തോടെ ഞാൻ തിരിഞ്ഞു നടന്നിട്ട് സ്വയം പറയും "ഹും..ഉറങ്ങാൻ കിടക്കുമ്പോ ഒരു ബെഡ് ടൈം സ്റ്റോറി പറഞ്ഞു തരാൻ പറയുമ്പോ അതീന്നു രക്ഷപെടാൻ യൂ ടൂബീന്നു കുഞ്ഞികഥകൾ ഡൌണ്ലോഡ് ചെയ്ത് വെച്ച് ഇയർ ഫോണീ കൂടെ കേൾപ്പിക്കുന്ന മഹാനല്ലേ നീ..നിന്നോടിതു പറഞ്ഞ എന്നെ വേണം തല്ലാൻ.."
എന്തായാലും എന്റെ പ്രാർത്ഥന ഓണ്ലൈൻ തമ്പുരാൻ കേട്ടു..ഒരു ദിവസം നട്ടുച്ചക്കു ഒരു ഫ്ലിപ്കാർട്ടേട്ടൻ എന്റെ വാതിലിൽ മുട്ടി..സർപ്രൈസ്!!! സർപ്രൈസ്!!!..ഞാൻ കതകു തുറന്നു..സാമാന്യം വലിപ്പമുള്ള ഒരു പാഴ്സൽ..."ഹോ..എത്ര ബുക്ക് കാണും?? ഇനി ബുക്ക് തന്നെ അല്ലെ??"
ഇമ്മാതിരി, 'അപ്പം തിന്നാൽ പോര കുഴിയും എണ്ണണം' എന്ന വാശിയോടെ "പേടിക്കണ്ട, ഇങ്ങു തന്നോളൂ" എന്ന മുഖഭാവവുമായി ഞാൻ നിൽക്കുമ്പോൾ പാഴ്സൽ കയ്യിൽ വെച്ചു തന്ന് അയാൾ പറഞ്ഞു.."അപ്പുറത്തെ വീട്ടിലെ മാടത്തിന്റെയാ..അവരവിടില്ല..ഇവിടെ തരാൻ പറഞ്ഞു.."..
തകർന്നു തരിപ്പണമായ ഹൃദയത്തോടെ ഞാൻ അത് ഏറ്റു വാങ്ങി..പിന്നെ ഒട്ടും വൈകിയില്ല..ഞാൻ വീടും പൂട്ടി പുറത്തിറങ്ങി ഒറ്റ നടപ്പ്..ആദ്യം കണ്ട ബുക്ക് ഷോപ്പിൽ കേറി ആദ്യം കണ്ട "ഹാഫ് ഗേൾഫ്രണ്ടും" വാങ്ങി (ഓ പിന്നേ, നൂറ്റി നാല്പ്പത്തി അഞ്ചു രൂപക്ക് ക്ലാസ്സിക് എടുത്തു വച്ചിരിക്കുന്നു അവിടെ) തിരിച്ചു വന്നു..
രാത്രി കെട്ടിയോൻ: "ഇതായിരുന്നോ..??ഇത് നേരത്തെ തന്നെ അങ്ങ് വാങ്ങിച്ചാ പോരാരുന്നോ??"
ഞാൻ: "അല്ല, ഞാനൊരു സർപ്രൈസിനു കാത്തിരുന്നതാ... ഉച്ചക്കതു ആവശ്യത്തിനു കിട്ടി.."
വാൽകഷണം: ഞാൻ സെന്റിയടിച്ച് ആർക്കെങ്കിലും വെളിവ് കേടു തോന്നി വല്ല പുസ്തകവും വാങ്ങിച്ച് ഇങ്ങോട്ടേക്കു അയച്ചു തരീപ്പിക്കാനുള്ള സൈകൊളജിക്കൾ മൂവാണിത് എന്ന് ശത്രുക്കൾ പറഞ്ഞു പരത്തിയാൽ എനിക്ക് മറുപടി ഉണ്ട്.. "അതിനു ഞാനെന്റെ അഡ്രസ്സ് തന്നിട്ടില്ലല്ലോ..." :P